അമേരിക്കയുടെ പുതിയ തീരുമാനത്തോട് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല. സുരക്ഷക്ക് വെല്ലുവിളി ഉയര്‍ത്തുന്ന 31 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താനാണ് ആദ്യം തീരുമാനമായത്. എന്നാല്‍ സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തണമെന്ന് ബൈഡന്‍ അറിയിക്കുകയായിരുന്നു.
വിചാറ്റ് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചൈനക്ക് കൈമാറുന്നു എന്നാണ് യു.എസിന്റെ പ്രധാന ആരോപണം. എന്നാല്‍ വിചാറ്റും ചൈനയും ഈ ആരോപണം പൂര്‍ണ്ണമായും തള്ളിക്കളയുന്നു.
പബ്ജി ലൈറ്റ്, പബ്ജി ലിവിക്, ബയ്ഡു, വിചാറ്റ് റീഡിങ്, ഗവൺമെന്റ് വി ചാറ്റ്, സ്മാർട് ആപ്‌ലോക്, ആപ്‌ലോക്, ബ്യൂട്ടി ക്യാമറ പ്ലസ് എന്നിവയും നിരോധിച്ചവയിൽ ഉൾപ്പെടുന്നു.
വിവിധ ആരോപണങ്ങളെത്തുടർന്ന് ജൂൺ 29 ന് സർക്കാർ ടിക്ക് ടോക്കും ഹെലോയും ഉൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾ രാജ്യത്ത് നിരോധിച്ചിരുന്നു. നിരോധിച്ച ചൈനീസ് ആപ്ലിക്കേഷനുകളിലേക്ക് ഐടി മന്ത്രാലയം അയച്ച വിശദമായ ചോദ്യാവലിക്ക് മറുപടിയായാണ് ടിക് ടോക് ഇത്തരത്തിൽ പ്രതികരിച്ചത്.
ടിക് ടോക്ക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കുന്നതായി അമേരിക്ക അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യ കഴിഞ്ഞ മാസമാണ് ടിക് ടോക്ക് ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചത്.
ഇപ്പോള്‍ നിങ്ങള്‍ കേട്ടു കൊണ്ടിരിക്കുന്നത് രണ്ട് സി കളെ കുറിച്ചാണ്, കൊറോണ വൈറസും ചൈനയും നമ്മള്‍ സമാധാനത്തില്‍ വിശ്വസിക്കുകയും ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്നു, പക്ഷേ ആരെങ്കിലും ഇന്ത്യയെ ദുഷിച്ച കണ്ണുകളോടെ നോക്കിയാല്‍ നമുക്ക് ഉചിതമായ ഉത്തരം നല്‍കേണ്ടി വരും.